Posts

Showing posts from July, 2020

ഇൻഡോർ: ഞാൻ താമസിച്ച ആദ്യ ഉത്തരേന്ത്യൻ സിറ്റിയും ഒരു എൻ.സി.സി. നാഷണൽ ക്യാമ്പും

Image
2014 ഒക്ടോബർ, കേരളം 1/29 എൻ.സി.സി - പി.എസ്.എം.ഒ. കോളേജ് യൂണിറ്റിൻറെ അമരത്ത് ഷുക്കൂർ സാർ മാറി റഹ്‌മാൻ സാർ അസ്സോസിയേറ്റ് ഓഫീസർ ആയി ചുമതലയേറ്റു തുടരുന്ന കാലം. നാഷണൽ കേഡറ്റ് കോർപ്‌സിൽ കേറി വറൈറ്റിയായ പരീക്ഷണങ്ങളും അനുഭവ പാഠങ്ങളും പഴറ്റാൻ തുടങ്ങിയിട്ട് രണ്ട് വർഷം തികയാൻ പോകുന്നു. ഇന്നേവരെ മൊത്തം മൂന്നു ക്യാമ്പുകളിൽ പങ്കാളിയാവാൻ സാധിച്ചിട്ടുണ്ട്; മാവൂർ ഗ്രാസിമിലെ ഒരു കംബൈൻഡ് അന്ന്വൽ ട്രെയിനിങ് ക്യാമ്പും അവിടത്തന്നെ വച്ചുണ്ടായിരുന്ന റിപ്പബ്ലിക്ക് ഡേ ഇന്റർബറ്റാലിയൻ പരേഡ് ക്യാമ്പും പിന്നെ കാലിക്കറ്റ് റ്റു കൊച്ചി ഒരു ഓൾ കേരളം സൈക്ലിംഗ് എക്‌സ്‌പഡീഷനും. മൂന്നും കഴിഞ്ഞു കുറച്ച് മാസങ്ങൾ പുതിയ ക്യാമ്പൊന്നുമില്ലാതെ ബോറടിച്ച് വെറുതെയിരിപ്പാണ്. ഓരോ ആഴ്ചാവസാനങ്ങളിലുമുള്ള കോളേജ് പരേഡ് ട്രെയിനിങ് ദിനങ്ങളും അന്നന്നത്തെ കോഴി ബിരിയാണിയും മാത്രമാണ് ഇച്ചിരി സമാധാനം തൂകാറുള്ളത്. അങ്ങനിരിക്കെയാണ് മധ്യപ്രദേശിലെ ഇൻഡോറിൽ വെച്ചുള്ള ഒരു നാഷണൽ ക്യാമ്പിന് എനിക്കവസരമൊരുങ്ങുന്നത്. മുമ്പത്തെ മൂന്നെണ്ണം കൂടെ ഇത് എൻ്റെ നാലാമത്തേ ക്യാമ്പാണ്. കേരളം & ലക്ഷദ്വീപ് ഡിറക്ടറേറ്റിന് കീഴിൽ മലപ്പുറം ജില്ലയുടെ സ്വന്തം ബറ്റാലിയനായ ...

ദി ബിസിനസ്‌ അഠാരഹ്‌

Image
2018 , അലിഗഢിലെ സുഹൃത്തിനെ കണ്ട് നാട്ടിലേക്ക് മടങ്ങുകയാണ്. നോയിഡയിൽ നിന്നും മെട്രോ വഴി ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെത്തണം, അവിടെ നിന്ന് തീവണ്ടിമാർഗ്ഗം തൃശൂരിനും. ഇതാണ് യാത്രാ കാര്യക്രമം. അലിഗഢ് ബസ് സ്റ്റാൻഡിൽ നിന്നും ഉത്തർ പ്രദേശ് പരിവഹ്നിലാണ് നോയിഡക്കുള്ള യാത്ര. കയറിയിരുന്നു ഏതാനും സമയത്തിനുള്ളിൽ ബസ് പുറപ്പെട്ടു. ഉറക്കക്ഷീണം കാരണം യാത്രക്കിടെ എവിടെയോ വെച്ച് അറിയാതെ ഉറങ്ങിപ്പോയി. ഉറക്കമുണർന്നപ്പോൾ നോയിഡയിൽ എനിക്കിറങ്ങേണ്ട സ്ഥലം കഴിഞ്ഞിരിക്കുന്നു. പെട്ടെന്ന് തന്നെ എഴുന്നേറ്റ് ബാഗെടുത്ത് ഡോറിനടുത്തേക്ക് ചെന്നു, കണ്ടക്ടറോട് അടുത്ത സ്റ്റോപ്പിൽ തന്നെ വണ്ടി നിറുത്തിത്തരാൻ വേണ്ടി പറഞ്ഞു. അധികം വൈകാതെത്തന്നെ സ്റ്റോപ്പെത്തി. ബസിറങ്ങി. റോഡിലാകെ വണ്ടിമയം, ഒപ്പം റോട്ടിനിരുവശത്തുമായി മോഡേൺ രൂപഭാവത്തോടെയുള്ള കെട്ടിടങ്ങളും, നോയിഡയങ്ങനെ തലയുയർത്തി നിൽക്കുന്നു. ഞാനൽപ്പം ഇരിക്കാമെന്ന് വെച്ച് ബസ്‌ബേയിലെ ഇരിപ്പിടത്തിലേക്ക് നടന്നു. അന്നൊരു പ്രവർത്തിദിവസമായിരുന്നതിനാലും നട്ടുച്ചയായിരുന്നതിനാലും ബേയിലൊന്നും ആളനക്കമില്ല. ബാഗിൽ കരുതിവെച്ചിരുന്ന വെള്ളക്കുപ്പിയെടുത്ത് അല്പം ദാഹമകറ്റി, ഇച്ചിരി യാത്രാക്...

ഔ ന്റെ കുദരേ അൻക്ക് പിരാന്താണ്!!

Image
ഇ ക്കഴിഞ്ഞ ജൂണിലെ ഒരു നട്ടുച്ച. ഫോൺ റിങ് ചെയ്യുന്നുണ്ട്. ഞാൻ നോക്കി. മുസ്ഥഫയാണ്. ഒരുപാട് കാലത്തിനു ശേഷം വിളിക്കാണ്. ഞാൻ അങ്ങോട്ടും വിളിക്കാറില്ല. ഫോൺ അറ്റൻഡ് ചെയ്തപാടെ അപ്പറത്തീന്ന്: "ജ്ജോവ്ടെ ചെങ്ങായെ". ഒറ്റയടിക്കൊന്നും മിണ്ടാൻ പറ്റിയില്ല. പിന്നെ ഇത്തിരികഴിഞ്ഞു ഞാൻ പറഞ്ഞു: "ഇവ്ടെണ്ടൊടോ,...പിന്നെ എനിക്കന്നോട് ഒരു കാര്യം പറയാനുണ്ടായിരുന്നു മുസ്‌തോ" ഓൻ: "പറി :p". ഞാൻ: "ഞാൻ ഈയിടെയായിട്ട് എന്റെ ഇൻസ്റ്റയിൽ കൂട്ടത്തോടെ ആൾക്കാരെ ബ്ലോക്കെയ്യ്യാണ്‌, അന്നിം ബ്ലോക്കെയ്തക്ക്ണ്". കേട്ടപാടെ ഓൻ : "ഔ ന്റെ കുദരേ അൻക്ക് പിരാന്താണ്!!". അൽപ്പം വേദനിച്ചിട്ടായിരിക്കണം ഓനപ്പൊ ആ പറഞ്ഞത്. കാരണൊണ്ട്. പിജി പഠിക്കണ കാലത്ത് നാട്ടിപ്പോവുമ്പോ ഓനേ ഇണ്ടാവാറൊള്ളൂ അധികവും. ബാക്കിയുള്ളവരെയെല്ലാം അവരവരുടെ ജോലിത്തെരക്കായിട്ട്  കാണാൻ സാധിക്കുന്നത് ചുരുക്കം. അന്നൊക്കെ വെള്ളിയാഴ്ച്ചയാവുമ്പോ ഓൻ പാലക്കാട്ടീന്നും ഞാൻ കൊച്ചീന്നും വണ്ടികേറും, നാട്ടിക്ക്. പിന്നെ ശനിം ഞായറും കോയിക്കോട് ബീച്ചും ബല്യങ്ങാടി പള്ളിയിം പരിസരൊക്കെയായിട്ട് കറങ്ങലും കഥപറയലും. എന്നിട്ട് രാത്രി കാറ്...

വജ്ദ 2012

Image
ത ൻ്റെ ഏറ്റവും വലിയ സ്വപ്നമായ "സ്വന്തമായി ഒരു സൈക്കിൾ" എന്ന ലക്ഷ്യത്തിനായി കാശ് സ്വരൂപിക്കാൻ വേണ്ടി സ്കൂളിലെ ഖുർആൻ പാരായണ മത്സരത്തിൽ പങ്കെടുക്കാൻ തയ്യാറെടുക്കുന്ന പരിശ്രമശാലിയായ ഒരു സൗദിഅറേബ്യൻ പെൺകുട്ടിയുടെ കഥപറയുന്ന ചിത്രം. പെൺകുട്ടികൾ സൈക്കിൾ ഓടിക്കാൻ പാടില്ലെന്നുള്ള ചുറ്റുപാടിൽ നിന്നും വളർന്ന് വന്ന് അത്തരം സ്റ്റീരിയോട്ടിപ്പിക്കൽ സൗദി പാട്രിയാർക്കൽ  നിലപാടുകളെ നിഷ്കളങ്കമായി ചോദ്യം ചെയ്യുന്ന വജ്ദ. ആ ഒരു വ്യവസ്ഥതിഥിയിൽ സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും അവഗണനകളും ചിത്രത്തിൽ പലയിടത്തും പരാമർശമാവുന്നുണ്ട്. പൂർണ്ണമായും സൗദിഅറേബ്യൻ പശ്ച്ചാത്തലത്തിൽ ചിത്രീകരിച്ച ഈ സിനിമ ആ രാജ്യത്തിൽ നിന്നും ഓസ്‌കാർ അവാർഡിലേക്കുള്ള  ആദ്യത്തെ സബ്‌മിഷനായിരുന്നു (മികച്ച വിദേശചിത്രം കാറ്റഗറി). 2012ൽ പുറത്തിറങ്ങിയ ചിത്രം (യൂറോപ്പ്യൻ മേഖലയിൽ ആയിരുന്നു ആദ്യ റിലീസ്) സംവിധാനം ചെയ്‌തിരിക്കുന്നത്‌ സൗദിക്കാരിതന്നെയായ ഹൈഫ-അൽ-മൻസൂരിയാണ്. സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഒരുപാട് പരിമിതികളുള്ള ഒരു രാജ്യത്ത് നിന്ന്കൊണ്ട് ഒരു പക്കാ റിയലിസ്റ്റിക് മൂവി പൂർത്തിയാക്കി അവതരിപ്പിച്ച അവർ തീർച്ചയായും ഒര...

ആംസ്റ്റർഡാം: ദി സിൻസിറ്റി ഓഫ്‌ യൂറോപ്പ്‌

Image
2005 ഫെബ്രുവരി മാസം, ലോകപ്രശസ്ത ബ്രസീലിയൻ എഴുത്തുകാരൻ പൗലോ കൊയ്‌ലോ ആംസ്റ്റർഡാമിൽ വെച്ചു ഒരു ഇന്റർവ്യൂ നൽകുകയായിരുന്നു. അഭിമുഖം പുരോഗമിക്കുന്നതിനിടെ അദ്ദേഹം തൊള്ളായിരത്തിഎഴുപതുകളിലെ തന്റെ ഒരു പഴയകാല ആംസ്റ്റാർഡാം യാത്രയെ ഓർത്തെടുക്കുകയുണ്ടായി. ഇത്രയും കാലവ്യത്യാസത്തിൽ ആ നഗരത്തിന് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചതായി അദ്ദേഹം നിരീക്ഷിച്ചു. "യൂറോപ്പിൽ ഒരു സാധാരണ ടൂറിസ്റ്റ് ഗൈഡിന് അന്ന് ദിനേന കിട്ടിയിരുന്നത് 5 ഡോളർ ആയിരുന്നുവെങ്കിൽ ഇന്നത് 30ൽ എത്തി നിൽക്കുന്നു, മുമ്പ് ഒരു സ്മാരക സ്തൂപമൊക്കെ നിലനിന്നിരുന്ന ഡാം സ്‌ക്വയർ ഇന്ന് ആകെ കാലിയായിക്കിടക്കുന്നു, അങ്ങനെ ഒരുപാട് പരിവർത്തനങ്ങൾ വന്നുപോയിരിക്കുന്നു ഈ മഹാനഗരത്തിനും ഇവിടുത്തെ ആളുകൾക്കും" അദ്ദേഹം പറഞ്ഞു. അങ്ങനെ ആ ഓർമകളുടെ കൂട്ടത്തിൽ തന്റെ ഹ്രസ്വകാല പെൺസുഹൃത്തായിരുന്ന കർളയുമായുള്ള ആംസ്റ്റർഡാം സ്മരണകളും ഓരോന്നായി അയാളുടെ കണ്മുന്നിൽ ഓടിയെത്താൻ തുടങ്ങി. അവർ ഒരുമിച്ച് നടന്ന തെരുവുകളിലൂടെയും ചത്വരങ്ങളിലൂടെയും വീണ്ടും നടക്കാനും ഒരുമിച്ച് പോയിരുന്ന് സൗജന്യമായി ഭക്ഷണം കഴിച്ചിരുന്ന റെസ്‌റ്റോറന്റുകളിൽ പോയി ഭക്ഷണം കഴിക്കാനുമൊക്കെയുള്ള ഒരുത...

ഒരു നാസിക്‌ യാത്രയിൽ...

Image
2018 ജൂൺ മാസം, മഹാരാഷ്ട്രയിലെ നാസിക്കിലെ ഒരു യൂണിവേഴ്സിറ്റിയിൽ അഭിമുഖം അറ്റൻഡ് ചെയ്യാൻ വേണ്ടി പോകുന്ന ഞാൻ. പൂനെയിൽ നിന്നും ഒരു പാസഞ്ചർ തീവണ്ടി പിടിച്ച് വേണം ഇനിയുള്ള യാത്ര.അങ്ങനെ, ഒരു പാസഞ്ചർ ട്രെയിനിന് ടിക്കറ്റെടുത്ത് കാത്തുനിൽക്കാൻ തുടങ്ങി. അധികം വൈകാതെ തന്നെ ആളനക്കം തീരെ കുറവുള്ള ഒരു വണ്ടി പ്ലാറ്റുഫോമിൽ വന്നു നിന്നു. ഇത് തന്നെയാണ് എനിക്ക് പോകേണ്ട വണ്ടി. അധികം തിക്കാതെയും തിരക്കാതെയും കേറികുത്തിയിരുന്നു. വണ്ടി പതിയെ നീങ്ങിത്തുടങ്ങി. എനിക്ക് സഹയാത്ത്രികനായി ഒരു നല്ല ട്രാൻസ്‍ജിൻഡർ സുഹൃത്തിനെ കിട്ടി. ആദ്യം കണ്ടപാടെ തന്നെ മച്ചാൻ നല്ല വെഷമത്തിലാണെന്ന് മനസ്സിലായി. ഞങ്ങൾ പരിചയപ്പെട്ടു. പുള്ളിയുടെ പേര് ആഷിൻ, 24 വയസ്സ് - അപ്പൊ ഞങ്ങൾ സമപ്രായക്കാരാണ്. മറാത്തി ആണ് ആൾ, ഹിന്ദിയും നന്നായി കൈകാര്യം ചെയ്യും. സങ്കടപ്പെട്ടിരിക്കുന്നതിന്റെ കാരണം അന്വേഷിച്ചപ്പോ കാമുകൻ ചതിച്ചു മുങ്ങി എന്നൊക്കെ പറഞ്ഞു. രണ്ട് വർഷക്കാലത്തെ പ്രണയമായിരുന്നു, വിവാഹം വാഗ്ദാനം നൽകി വഞ്ചിച്ചതാണ് പാവത്തിനെ. മച്ചാനും നാസിക്കിലേക്ക് തന്നാണ്, ഏഴ് മണിക്കൂറോളം വരുന്ന യാത്രയുണ്ട്‌. ഞങ്ങൾ, ഇരുവരുടെയും ജീവിതകഥകളും ചില കൊച്ചുവാർത്തമാനങ്ങളു...